പതിവ് പോലെ നാളെയും വെളുപ്പിനെ ഞാനുണരും.
അമ്പലത്തിൽ നിന്നും സുപ്രഭാതം കേട്ട് കൊണ്ട് ചുമ്മാ കിടക്കും.
അച്ചൂനെ കെട്ടിപ്പിടിച്ചൊരുമ്മ വെക്കും.
എണീറ്റ് ജനലിൽ കൂടി മഴേം മഞ്ഞും ന്നെ നോക്കി ചിരിക്കണ കാണും.
കട്ടൻ കാപ്പീടെ ആവി മണം ആസ്വദിച്ച് അടുപ്പിനടുത്ത് പോയി ചൂട് കായും.
ഈറൻ മണക്കണ മുടിത്തുമ്പ് കെട്ടി അമ്പലത്തിലേക്ക് പോവും.
കല്യാണിയോട് പരദൂഷണോം പ്രണയരഹസ്യോം പറഞ്ഞ്,,,,,
അടുത്ത വീടുകളിൽ നിന്നും വന്ന,
ഉള്ളി വഴറ്റണതും,ദോശ വേവണതും,ചട്ട്ണിക്ക് വറുത്തിടണതുമായ മണങ്ങളുണ്ടാക്കിയ
കൊതിയും കൊണ്ട് തിരിച്ചു വരും.
മുറ്റത്തെ ചട്ടികളിൽ വിരിയാനൊരുങ്ങി നിക്കണ റോസ പൂമൊട്ടുകളുടെ സന്തോഷം കാണും.
അഴുവിന്മേൽ അമ്മയിലകൾ ആലസ്യം വിട്ട് തലേന്നുരാത്രി മഴ പറഞ്ഞ വർത്താനങ്ങൾ പറഞ്ഞു തരുന്നത് കേക്കാൻ കാതോർക്കും.
കുഞ്ഞു മഴത്തുള്ളികളുടെ കനം പോലും താങ്ങാൻ വയ്യാത്ത തളിരിലകളുടെ ഉത്സാഹം കാണും.
തണുത്തു വിറച്ചു, കെട്ടിപ്പിടിച്ചു നിക്കണ ആര്യവേപ്പിനേം പവിഴമല്ലിച്ചെടിയേം നോക്കി ഞാനും നീയുമെന്നു ചിന്തിച്ച് ചിരിക്കും.
മഴ മേഘങ്ങൾ മറച്ച നിലാ വെളിച്ചത്തിന്റെ സങ്കടത്തിനെ പറ്റി പറയാൻ തിരക്ക് കൂട്ടുന്ന തെങ്ങോലകളെ കാണും.
കറിവേപ്പിൻ കൊമ്പിൽ വന്നിരിക്കുന്ന കരിയിലക്കിളിയെ നോക്കി നല്ല പ്രഭാതമെന്നാശംസിക്കും.
തുണി നനക്കുന്നതിനിടയിൽ സോപ്പ് പതപ്പിച്ച് പൊള്ളയുണ്ടാക്കി കളിക്കും.
അച്ചൂന്റെ ഓട്ടോ മാമനോട് താമര വിരിയിക്കുന്ന കഥകളെ ചോദിക്കും.
ഉച്ച വെളിച്ചത്തിൽ ഫേസ് ബുക്കിൽ സമയം കളയും,
ഗസലുകളിൽ സ്വയം മറന്നെങ്ങടൊക്കെയോ മനസ്സ് അലഞ്ഞു കൊണ്ടിരിക്കും.
ഒരു മണി വാർത്തക്കൊപ്പം വെച്ച കറികളുടെ സ്വാദ് പങ്കു വെക്കും.
വിറകു പുരയിൽ പോയി എട്ടുകാലി കാണല്ലേ ന്നും പറഞ്ഞോണ്ട് വിറകെടുത്തോണ്ടോടി വരും.
കറണ്ട് കമ്പിയിലിരുന്നു കത്തി വെക്കുന്ന വണ്ണാത്തിയേം ഓലേഞ്ഞാലിയേം ഓടിച്ചു വിടും.
ഒറ്റ ശ്രീകോവിലിലെ ഒരു തിരി വെളിച്ചത്തിലിരുന്നു ബോറടിക്കുന്ന വേട്ടെയ്ക്കരനേം ഭഗവതിയേം നോക്കി സഹതപിക്കും.
പപ്പടം തല്ലിച്ചുട്ടും,ഉള്ളീം മുളകും തിരുമ്പിയും അത്താഴം വിളമ്പും.
നിലത്തു വിരിച്ച കോസടിയിൽ കിടക്കണ അച്ചൂനെ നീലക്കാർമുകിൽ വർണ്ണൻ പാടി താളം പിടിച്ചുറക്കിയുറങ്ങും.
അങ്ങനെ "നാളെ"യും തീരും.
ഇതിനിടയിൽ എപ്പോഴൊക്കെയാണ് നീയെന്നോട് മിണ്ടാൻ വന്നത്???
എന്നെ ഉമ്മ വെച്ചത്??????
കെട്ടിപ്പിടിച്ചത്???????
(ഒറ്റ വരി സ്റ്റാറ്റസ് ഇടാൻ വേണ്ടി ഫേസ് ബുക്ക് തുറന്നപ്പൊ എവിടുന്നോ വന്നു തലേൽ കേറിയ ഐഡിയ അതാണീ പോസ്റ്റ്).
അമ്പലത്തിൽ നിന്നും സുപ്രഭാതം കേട്ട് കൊണ്ട് ചുമ്മാ കിടക്കും.
അച്ചൂനെ കെട്ടിപ്പിടിച്ചൊരുമ്മ വെക്കും.
എണീറ്റ് ജനലിൽ കൂടി മഴേം മഞ്ഞും ന്നെ നോക്കി ചിരിക്കണ കാണും.
കട്ടൻ കാപ്പീടെ ആവി മണം ആസ്വദിച്ച് അടുപ്പിനടുത്ത് പോയി ചൂട് കായും.
ഈറൻ മണക്കണ മുടിത്തുമ്പ് കെട്ടി അമ്പലത്തിലേക്ക് പോവും.
കല്യാണിയോട് പരദൂഷണോം പ്രണയരഹസ്യോം പറഞ്ഞ്,,,,,
അടുത്ത വീടുകളിൽ നിന്നും വന്ന,
ഉള്ളി വഴറ്റണതും,ദോശ വേവണതും,ചട്ട്ണിക്ക് വറുത്തിടണതുമായ മണങ്ങളുണ്ടാക്കിയ
കൊതിയും കൊണ്ട് തിരിച്ചു വരും.
മുറ്റത്തെ ചട്ടികളിൽ വിരിയാനൊരുങ്ങി നിക്കണ റോസ പൂമൊട്ടുകളുടെ സന്തോഷം കാണും.
അഴുവിന്മേൽ അമ്മയിലകൾ ആലസ്യം വിട്ട് തലേന്നുരാത്രി മഴ പറഞ്ഞ വർത്താനങ്ങൾ പറഞ്ഞു തരുന്നത് കേക്കാൻ കാതോർക്കും.
കുഞ്ഞു മഴത്തുള്ളികളുടെ കനം പോലും താങ്ങാൻ വയ്യാത്ത തളിരിലകളുടെ ഉത്സാഹം കാണും.
തണുത്തു വിറച്ചു, കെട്ടിപ്പിടിച്ചു നിക്കണ ആര്യവേപ്പിനേം പവിഴമല്ലിച്ചെടിയേം നോക്കി ഞാനും നീയുമെന്നു ചിന്തിച്ച് ചിരിക്കും.
മഴ മേഘങ്ങൾ മറച്ച നിലാ വെളിച്ചത്തിന്റെ സങ്കടത്തിനെ പറ്റി പറയാൻ തിരക്ക് കൂട്ടുന്ന തെങ്ങോലകളെ കാണും.
കറിവേപ്പിൻ കൊമ്പിൽ വന്നിരിക്കുന്ന കരിയിലക്കിളിയെ നോക്കി നല്ല പ്രഭാതമെന്നാശംസിക്കും.
തുണി നനക്കുന്നതിനിടയിൽ സോപ്പ് പതപ്പിച്ച് പൊള്ളയുണ്ടാക്കി കളിക്കും.
അച്ചൂന്റെ ഓട്ടോ മാമനോട് താമര വിരിയിക്കുന്ന കഥകളെ ചോദിക്കും.
ഉച്ച വെളിച്ചത്തിൽ ഫേസ് ബുക്കിൽ സമയം കളയും,
ഗസലുകളിൽ സ്വയം മറന്നെങ്ങടൊക്കെയോ മനസ്സ് അലഞ്ഞു കൊണ്ടിരിക്കും.
ഒരു മണി വാർത്തക്കൊപ്പം വെച്ച കറികളുടെ സ്വാദ് പങ്കു വെക്കും.
വിറകു പുരയിൽ പോയി എട്ടുകാലി കാണല്ലേ ന്നും പറഞ്ഞോണ്ട് വിറകെടുത്തോണ്ടോടി വരും.
കറണ്ട് കമ്പിയിലിരുന്നു കത്തി വെക്കുന്ന വണ്ണാത്തിയേം ഓലേഞ്ഞാലിയേം ഓടിച്ചു വിടും.
ഒറ്റ ശ്രീകോവിലിലെ ഒരു തിരി വെളിച്ചത്തിലിരുന്നു ബോറടിക്കുന്ന വേട്ടെയ്ക്കരനേം ഭഗവതിയേം നോക്കി സഹതപിക്കും.
പപ്പടം തല്ലിച്ചുട്ടും,ഉള്ളീം മുളകും തിരുമ്പിയും അത്താഴം വിളമ്പും.
നിലത്തു വിരിച്ച കോസടിയിൽ കിടക്കണ അച്ചൂനെ നീലക്കാർമുകിൽ വർണ്ണൻ പാടി താളം പിടിച്ചുറക്കിയുറങ്ങും.
അങ്ങനെ "നാളെ"യും തീരും.
ഇതിനിടയിൽ എപ്പോഴൊക്കെയാണ് നീയെന്നോട് മിണ്ടാൻ വന്നത്???
എന്നെ ഉമ്മ വെച്ചത്??????
കെട്ടിപ്പിടിച്ചത്???????
(ഒറ്റ വരി സ്റ്റാറ്റസ് ഇടാൻ വേണ്ടി ഫേസ് ബുക്ക് തുറന്നപ്പൊ എവിടുന്നോ വന്നു തലേൽ കേറിയ ഐഡിയ അതാണീ പോസ്റ്റ്).